കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയ (ഹിസ്റ്റെറെക്ടമി) നടത്തിയാൽ ശമ്പളത്തോടുകൂടിയ 45 ദിവസത്തെ മെഡിക്കൽ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ നിന്ന് കരാർ ജീവനക്കാരെ അന്യായമായി ഒഴിവാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. വനിതാ ജീവനക്കാരുടെ തൊഴിൽ അവകാശങ്ങളും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്ന സുപ്രധാന വിധിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
